ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഈ മാസം പരിഗണിക്കും. ആഗസ്റ്റ് 10 ന് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്തതിനെതിരെ സിബിഐയും മറ്റ് പ്രതികളുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെ. എം ജോസഫ് എന്നിവരും ബെഞ്ചിൽ ഉണ്ട്. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു കോടതി ലാവ്‌ലിൻ കേസ് അവസാനമായി പരിഗണിച്ചത്.
അടുത്തിടെ മുഖ്യമന്ത്രിയ്‌ക്കെതിരെ ക്രൈം പത്രാധിപർ നന്ദകുമാർ എൻഫോഴ്‌സ്‌മെന്റിന് കൂടുതൽ തെളിവുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ലാവ്‌ലിൻ കേസ് അട്ടിമറിക്കാൻ ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാർക്ക് ലഭിച്ചെന്നു മാണ് നന്ദകുമാർ ആരോപിക്കുന്നത്.
Comments