കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിൽ വിവരങ്ങൾ ശേഖരിക്കാൻ എൻഐഎ സംഘം കോഴിക്കോടെത്തി. കൊച്ചിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് കോഴിക്കോട് നേരിട്ടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
ഭീകര ബന്ധത്തിന് തെളിവ് ലഭിച്ചാല്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ട്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് തീവ്രവാദം ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് എൻഐഎയുടെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പിടിയിലായ മുഖ്യ സൂത്രധാരന്‍ ഇബ്രാഹിമിന് പാകിസ്താൻ ചൈന ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
സമാന്തര ടെലിഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവിലുള്ള കോഴിക്കോട് ക്രൈ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാളെ തിരിച്ചെത്തും ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് അന്വേഷണ സംഘത്തിന്റെ അടുത്ത ലക്ഷ്യം. വിദേശത്ത് നിന്ന് ആപ്ലിക്കേഷന്‍ വഴി വരുന്ന കോളുകള്‍ ചൈനീസ് ഉപകരണങ്ങളുടെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റിയാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവർത്തിച്ചിരുന്നത്.
Comments