ശ്രീനഗർ : ജമ്മു കശ്മീരിന്റെ വികസന മുരടിപ്പിൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി അശോക് കൗൾ . കഴിഞ്ഞ 70 വർഷക്കാലം നീണ്ട ഭരണം, കശ്മീർ ജനതയെ വികസനത്തിൽ നിന്നും അകറ്റി നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബരാമുള്ളയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച ജൽ ജീവൻ മിഷനിലൂടെ ഇന്ന് കശ്മീരിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു. 2024 ഓടെ ഗ്രാമ നഗര വ്യാത്യാസമില്ലാതെ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കും. ഇത് മോദി സർക്കാർ ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നതാണ്. വിവിധ പദ്ധതികൾ വഴി ഇന്ന് എല്ലാ സൗകര്യങ്ങളും കശ്മീരിലെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ന് ബിജെപിയ്ക്ക് ജനപ്രീതി ഏറുകയാണ്. ഭീകരരുടെ ഭീഷണി വകവയ്ക്കാതെ നിരവധി പേരാണ് നിരവധി പേരാണ് ജമ്മു കശ്മീർ ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments