ചണ്ഡീഗഡ്: ഹരിയാന ആഭ്യന്തരമന്ത്രി അനില്‍വിജിന്റെ വസതിക്ക് സമീപം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതിഷേധക്കാര്‍ സമരം ചെയ്യുന്ന പരിസരത്ത് നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. ഇവിടെ ആയുധങ്ങള്‍ എങ്ങനെയെത്തിയെന്നും പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചന്ദ്രപുരി കോളനി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധസംഘത്തിലെ നേതാക്കളില്‍ ഒരാളായ നവ്ദീപ് സിംഗിനെ ഉള്‍പ്പെടെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുമ്പ് നടക്കുന്ന ഇത്തരം സംഭവവികാസങ്ങള്‍ കലാപത്തിനുളള സംഘടിത ശ്രമത്തിന്റെ ഭാഗമാണോയെന്നും പോലീസ് കണക്ക് കൂട്ടുന്നുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകരുടെ പേരിലെത്തിയവരാണ് ട്രാക്ടര്‍ റാലി നടത്തുകയും ഒരു സംഘം ചെങ്കോട്ടയിലേക്ക് കടന്ന് സിഖ് പതാക ഉയര്‍ത്തുകയും ചെയ്തത്. അന്ന് പ്രതിഷേധത്തിന്റെ മറവില്‍ രാജ്യത്തെ അപമാനിക്കാനുള്ള നീക്കമായിരുന്നു നടന്നത്. ചരിത്ര സ്മാരകമായ ചെങ്കോട്ട പിടിച്ചെടുത്ത് പ്രതിഷേധ കേന്ദ്രമാക്കാനായിരുന്നു സംഘടനകളുടെ തീരുമാനം.
Comments