ഗാസിയാബാദ്: ലോണി സംഭവവുമായി ബന്ധപ്പെട്ട് സമാജ് വാദി നേതാവിനെ തിരെ കേസ്. സമാജ് വാദി പാർട്ടിയുടെ നേതാവ് ഉമ്മെദ് പഹൽവാനെതിരെയാണ് ദേശീയ സുരക്ഷാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഉമ്മെദ് പഹൽവാനായിരുന്നു ഫേസ് ബുക്കിലൂടെ കടുത്ത മതവിദ്വേഷ പ്രസംഗം നടത്തിയത്. വൃദ്ധനെ മർദ്ദിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. വൃദ്ധന് മർദ്ദനമേറ്റ സംഭവത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ദേശവിരുദ്ധമായി പ്രചരിപ്പിച്ച വിഷയത്തിലാണ് അന്വേഷണം. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവരെ കേസിൽ പരാമർശിച്ചിരുന്നു. എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടേയും വീഡിയോ പ്രചരിച്ചതോടെ വലിയ വർഗ്ഗീയ കലാപ അന്തരീക്ഷമാണ് ഉത്തർപ്രദേശിൽ ഉടലെടുത്തത്.
ജൂൺ 30നാണ് ഉത്തർപ്രദേശ് പോലീസ് ആദ്യം ഉമ്മെദിനെതിരെ കേസെടുത്തത്. വർഗ്ഗീയ സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിക്കുകയും പ്രകോപനപരമായ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസെ ടുത്തത്. ലോണിയിൽ മുസ്ലീം സമുദായത്തിൽപെട്ട ഒരു വൃദ്ധനെ ജനങ്ങൾ കൂട്ടമായി മർദ്ദിക്കുന്നു എന്ന് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സമാജ്‌വാദി പാർട്ടി നേതാവിന്റെ പ്രകോപനം.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മെദ് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപി ച്ചിരുന്നു. എന്നാൽ അപ്പീൽ തള്ളി. ഫേസ് ബുക്കിലൂടെ നടത്തിയ ലൈവ് പ്രസംഗം സംസ്ഥാനത്ത് വർഗ്ഗീയ സംഘർഷത്തിന് കാരണമായെന്നും പോലീസ് തെളിവ് സമർപ്പിച്ചിരുന്നു. ജൂൺ 19നാണ് ഉമ്മെദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് യാതൊരു വർഗ്ഗീയ സ്വഭാവവും ഇല്ലാതിരുന്നിട്ടും ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ദ വയർ, റാണാ അയൂബ്, മുഹമ്മദ് സുബൈർ, ഡോ. ഷമാ മുഹമ്മദ്, സാബാ നഖ്വി, മസ്‌കൂർ ഉസ്മാനി, സൽമാൻ നിസാമി എന്നിവർക്കെതിരേയും വീഡിയോ പ്രചരിപ്പിച്ചതിന് കേസ് എടുത്തിരുന്നു.
Comments