ന്യൂഡൽഹി: ഒബിസി ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഭരണഘടയിലെ 105-ാം ഭേദഗതി ബില്ലാണ് നിയമമായി മാറിയത്. പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവരെ നിശ്ചയിക്കാനുള്ള അധികാരമാണ് ലഭിച്ചത്. കാലാകാലങ്ങളായി സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് സംവരണവും മറ്റ് സഹായങ്ങളും പിന്നാക്ക വിഭാഗങ്ങൾക്ക് നൽകാനാകും.
ഈ മാസം 11-ാം തീയതിയാണ് പാർലമെന്റിൽ 105-ാം ഭേദഗതി ബില്ല് പാസ്സാക്കിയത്. കേന്ദ്ര നിയമ നീതിന്യായ വകുപ്പാണ് ബില്ല് അവതരിപ്പിച്ചത്. ഭരണഘടനയുടെ 338ബിയിലെ 9-ാം വകുപ്പിന്റെ ഭേദഗതിയാണ് നിയമമായി മാറിയിട്ടുള്ളത്. രാഷ്‌ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി മാറി.
പുതിയ നിയമപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പ്രത്യേക അധികാരമാണ് ലഭിക്കുന്നത്. അതാത് പ്രദേശത്തെ പിന്നാക്കവിഭാഗങ്ങളെ തരംതിരിക്കാനും ക്ഷേമപ്രവർത്തങ്ങൾ തീരുമാനിക്കാനും സംവരണങ്ങൾക്കും സംസ്ഥാനങ്ങൾക്ക് സ്വയം പദ്ധതി തയ്യാറാക്കാം. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്ക മേഖലയിലുള്ളവർക്ക് ലഭിക്കേണ്ട സഹായം ഉറപ്പുവരുത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്രപട്ടികയിൽ നിന്നും വ്യത്യസ്തമായി പിന്നാക്ക ജനവിഭാഗങ്ങൾ സംസ്ഥാനങ്ങളിലുള്ളതിനാൽ ഓരോ
സമൂഹത്തിനും ഗുണപ്രദമാകുന്ന നിയമങ്ങൾ നടപ്പാക്കാമെന്നതാണ് പ്രധാന നേട്ടം.
Comments