കണ്ണൂർ: കർഷക വായ്പ്പയ്ക്ക് അപേക്ഷയുമായെത്തിയ യുവതിയ്ക്ക് ഫോണിൽ അശ്ലീല സംഭാഷണങ്ങൾ അയച്ച് സിപിഎം നേതാവ്. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിയാണ് യുവതിയോട് മോശമായി പെരുമാറിയത്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം ഉണ്ടായത്.
നിഖിലിനെതിരെ യുവതി പരസ്യമായി എത്തിയെങ്കിലും സിപിഎം ഒരു നടപടിയും സ്വീകരിച്ചില്ല. ബാങ്ക് ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വായ്പ്പയ്ക്കായെത്തിയ യുവതിയുടെ ഫോണിൽ സൊസൈറ്റി സെക്രട്ടറിയായ നിഖിൽ നരങ്ങോലി അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്യുകയായിരുന്നു.
ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിയ്ക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് യുവതി അറിയിച്ചതോടെ ജനറൽ ബോഡി ചേർന്ന് നിഖിലിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നിലിപ്പോഴും ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖിൽ തുടരുന്നുണ്ട്.
Comments