ലക്നൗ: ടോക്കിയോ ഒളിമ്പിക്സിൽ ഉൾപ്പെടെ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക ഇനമായ ഗുസ്തിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് യോഗി സർക്കാർ. 2032 ഒളിമ്പിക്സ് വരെ ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ പരിശീലനത്തിനായി 170 കോടി രൂപ ചിലവിടുമെന്ന് യുപി സർക്കാർ അറിയിച്ചു. രാജ്യത്തെ ഹോക്കി ടീമിനെ ഒഡീഷ സ്പോൺസർ ചെയ്യുന്നതാണ് സർക്കാർ മാതൃകയാക്കിയത്.
ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത് ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരണാണ്. ഒഡീഷ വളരെ ചെറിയൊരു സംസ്ഥാനമാണ്. എന്നിട്ടും അവർ രാജ്യത്തെ പ്രധാന കായികവിനോദമായ ഹോക്കിയെ വലിയ രീതിയിൽ പിന്തുണയ്ക്കുന്നു. തുടർന്നാണ് ഗുസ്തിയുടെ സ്പോൺസർഷിപ്പ് സംബന്ധിച്ച ചർച്ചയ്ക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചതെന്നും അദ്ദേഹം വളരെ സന്തോഷപൂർവം അപേക്ഷ അംഗീകരിച്ചുവെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
Comments