കൊച്ചി: മുട്ടിൽ മരം മുറിക്കേസിലെ പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. തങ്ങൾക്കെതിരെയുള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യഹർജി നൽകിയിട്ടുള്ളത്.
രജിസ്റ്റർ ചെയ്തകേസും ആരോപണങ്ങളും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ 2020 നവംബർ, ഡിസംബർ മാസങ്ങളിലും ഈ വർഷം ജനുവരിയിലും നടന്ന മരം മുറിയിൽ ആറ് മാസങ്ങൾക്ക് ശേഷം മാത്രമാണ് കേസെടുത്തത്. രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണവുമായി സഹകരികരിക്കാൻ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. നേരത്തെ സുൽത്താൻ ബത്തേരി കോടതി മൂന്ന് പേരുടേയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്
Comments