തെലങ്കാന: ആറുവയസുകാരിയെ ബലാത്സഗം ചെയ്ത പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ. ഘാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിലാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് പല്ലാകൊണ്ട സ്വദേശി രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ തിരിച്ചറിയൽ അടയാളങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറഞ്ഞു.
ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പിടികൂടിയാൽ വെടിവെച്ച് കൊല്ലുമെന്ന് കഴിഞ്ഞ ദിവസം തൊഴിൽ വകുപ്പ് മന്ത്രി മല്ലാ റെഡ്ഢി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. പ്രതിയുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.
സെപ്തംബർ ഒമ്പതിനാണ് ഹൈദരാബാദിലെ സിംഗരേണി കോളനിയിലെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുകൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അടുത്ത ദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്.
Comments