തിരുവനന്തപുരം : വി.എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിയിൽ നിന്നും ആരുപോയാലും അത് പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റെ രാജിയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുധീരന്റെ രാജിക്കത്ത് കെപിസിസിയ്ക്ക് കൈമാറിയിട്ടുണ്ട്. കത്തിലെ ഉള്ളടക്കം അറിയില്ല. അടുത്ത ദിവസം കത്ത് വിശദമായി പരിശോധിക്കും. തങ്ങളുടെ ഭാഗത്തു നിന്നുള്ള പിഴവാണ് രാജിയ്ക്ക് കാരണമെന്ന് കരുതുന്നില്ല. പുന:സംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. ചർച്ചയ്ക്കായി രണ്ടു തവണ വിളിച്ചിരുന്നു. അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പുന:സംഘടനയിൽ ഗ്രൂപ്പ് നേതാക്കൾ പേരുകൾ നൽകി. കഴിവുള്ളവരെ ഉൾക്കൊള്ളും. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. എന്നാൽ പലരും എത്താറില്ല എന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയിൽ ചർച്ച വേണമെന്നാണ് ഡിവൈഎഫ് പറയുന്നത്. ഡിവൈഎഫ്ഐ യെ പോലും ബോധ്യപെടുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നു സുധാകരൻ പറഞ്ഞു.
Comments