ന്യൂഡൽഹി: ലഖിം ഖേരി ആക്രമണത്തിലെ കുറ്റക്കാർ ആരാണെന്ന് ഒരു വീഡിയോ കൊണ്ട് സ്ഥിരീകരിക്കാനാവില്ലെന്ന് ലക്‌നൗ എഡിജിപി വ്യക്തമാക്കി.സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വീഡിയോയിൽ കർഷകപ്രതിഷേധക്കാർ വാഹനവ്യൂഹത്തിന് പുറകേ ഓടുന്നതും കല്ലെറിയുന്നതും പ്രകടമാണ്. എന്നാൽ യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ആരെന്ന് കണ്ടെത്താൻ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ ഉടൻ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും കേസ് അന്വേഷണം തുടരുന്നുണ്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കർഷകപ്രതിഷേധക്കാർ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ നാടായ ബംബിർപ്പൂരിലാണ് സംഭവം ഉണ്ടായത്. ഇവിടം സന്ദർശിക്കാനിരുന്ന മൗര്യയുടെ വരവ് തടയാൻ പ്രതിഷേധക്കാർ തുനിഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയും പങ്കെടുക്കാനിരുന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഉപമുഖ്യമന്തിക്ക് ഇറങ്ങാനായി തയ്യാറാക്കിയ ഹെലിപാഡിൽ പ്രതിഷേധക്കാർ ടാക്ടറുകൾ കയറ്റിയിടുകയും എസ്‌യുവി കത്തിക്കുകയും ചെയ്തു. സമാധാനപരമായി നടന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാർ ഇരച്ചെത്തുകയായിരുന്നു.
Comments