ന്യൂഡൽഹി : ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടികൂടിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് കേസന്വേഷണം എൻഐഎ ഏറ്റെടുത്തത്.
രണ്ട് കണ്ടെയ്‌നറുകളിലായി സെപ്റ്റംബർ 13 നാണ് തുറമുറഖത്ത് നിന്നും ലഹരിമരുന്ന് പിടികൂടിയത്. 21,000 കോടി രൂപ വിലമതിക്കുന്ന 2,988.21 ഹെയ്‌റോയിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരു ഉസ്ബെക്കിസ്ഥാൻ സ്വദേശിയും മൂന്ന് പേർ ഇന്ത്യക്കാരും പിടിയിലായവരിലുണ്ട്. തുറമുഖം വഴി ഹെറോയിൻ അടങ്ങിയ കണ്ടെയ്നർ ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികളായ സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരും ഇതിൽ ഉൾപ്പെടും
വെണ്ണക്കല്ലുകൾ എന്ന പേരിലാണ് ഇവർ ഹെറോയിൻ ഇറക്കുമതി ചെയ്തത്. അഫ്ഗാനിലെ കാണ്ഡഹാർ തുറമുഖത്ത് നിന്നും ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴിയാണ് കണ്ടെയ്നറുകൾ എത്തിയത്. ഇതിന് പിന്നാലെ ഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹമ്മദാബാദ്, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക പരിശോധന നടന്നിരുന്നു.
Comments