ലക്‌നൗ : ഉത്തർപ്രദേശിൽ മസ്ജിദിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആളെ വെടിവെച്ച് കൊന്നു. ചിലിയയിലെ കൗല ഗ്രാമത്തിലായിരുന്നു സംഭവം. 55 കാരനായ കമ്രുസാമായാണ് കൊല്ലപ്പെട്ടത്.
രാവിലെ അഞ്ച് മണിയ്‌ക്കായിരുന്നു സംഭവം. പ്രാർത്ഥിക്കുന്നതിനിടെ മസ്ജിദിനകത്തേക്ക് കടന്ന അക്രമി കമ്രുസാമയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മസ്ജിദിനകത്തുതന്നെ മരിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
Comments