ശ്രീനഗർ: ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കുൽഗാമിലെ ലഷ്‌കർ ഇ ത്വയ്ബ ജില്ലാ കമാൻഡർ ഗുൽസാർ അഹ്മദ് രേഷിയെ വധിച്ചു. കൂടാതെ ഒക്ടോബർ 17 ന് വാൻപോയിൽ ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഭീകരനെയും സൈന്യം വധിച്ചു. ഇതോടെ ഇന്നലെ മാത്രം നാല് ഭീകരരെയാണ് സൈന്യം വധിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ഉത്തർപ്രദേശിലെ സഹരൻപൂരിൽ നിന്നുള്ള മരപ്പണിക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ആദിൽ വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കശ്മീർ സോൺ ഐജിപി വിജയ് കുമാർ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ ഏറ്റുമുട്ടലുകളിൽ 15ൽ അധികം ഭീകരരെ വധിച്ചതായി വിജയ് കുമാർ കൂട്ടിച്ചേർത്തു.
Comments