റോം: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായ ഫോട്ടോ സെഷൻ വേറിട്ട അനുഭവ മായി. രാഷ്ട്രത്തലവന്മാരെ മാത്രം ഫോട്ടോയ്ക്ക് അണിനിരത്താറുള്ള ചടങ്ങിനാ ണ് ഇത്തവണ പുതുമകൾ ആവിഷ്ക്കരിക്കപ്പെട്ടത്. രാഷ്ട്രത്തലവന്മാരെ ആദ്യം അണിനിരത്തി ചിത്രമെടുത്ത ശേഷമാണ് ഏവരുടേയും അനുവാദത്തോടെ കൊറോണ പോരാളികളായ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരേയും ജി20 സംഘാടകർ ക്ഷണിച്ചത്.
കയ്യടിയോടെയാണ് കൊറോണ പോരാളികളെ രാഷ്ട്രത്തലവന്മാർ ക്ഷണിച്ചത്. ലോകനേതാക്കൾക്കിടയിലേക്ക് വീരപരിവേഷത്തോടെയാണ് ആരോഗ്യരക്ഷാ പ്രവർത്തകർ കയറി നിന്നത്. സേവനത്തിന്റെ വെൺമ നിറമാർന്ന കോട്ടുകളിട്ട ഡോക്ടർമാരും നഴ്സുമാരും അണിനിരന്നപ്പോൾ ഓറഞ്ച് വേഷം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും അവർക്കൊപ്പം ഇടകലർന്നു. കൊറോണ രണ്ടാംഘട്ടം അടങ്ങുന്ന കാലഘട്ടത്തിൽ ലോകനേതാക്കൾ ആദ്യമായി നേരിട്ട് ഒരുമിക്കുന്ന ജി20 ഫോട്ടോ സെഷനാണ് ചരിത്രനിമിഷമായി മാറിയത്.
കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആഘാതങ്ങൾ ചർച്ച ചെയ്യാനും ഉചിതമായ നടപടികൾ കൈക്കൊള്ളാനും ജി 20 രാജ്യങ്ങളുടെ അടിയന്തിരയോഗം ഇന്നാണ് ആരംഭിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനടക്കം പ്രമുഖ ലോകനേതാക്കളെല്ലാം യോഗത്തിലുണ്ട്.
ആഗോള കാലവാസ്ഥാ സമ്മേളനം അടുത്തമാസം സ്കോട്ലാന്റിനെ ഗ്ലാസ്ഗോ യിൽ നടക്കാനിരിക്കേ ജി20 ഉച്ചകോടി ഏറെ സുപ്രധാന തീരുമാനങ്ങളെ ടുക്കുമെന്നാണ് സൂചന. മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാനുള്ള അടിയന്തിര നടപടികൾ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ജി 20 അടിയന്തര യോഗത്തിൽ തീരുമാനിക്കും. ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണമാരും മുതിർന്ന ആരോഗ്യ, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.
Comments