ബെയ്ജിംഗ്: ചൈനയിൽ പ്രതിദിന കൊറോണ കേസുകൾ ദിനംപ്രതി ഉയരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ് പുതിയ കൊറോണ കണക്കുകൾ എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച മാത്രം 93 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച്ച ഇത് 54 ആയിരുന്നു. ഓഗസ്റ്റ് ഒൻപതിന് ശേഷം ചൈനയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതതല യോഗം അടുത്ത ആഴ്ച്ച ചേരുന്നുണ്ട്. ഈ യോഗത്തിൽ കൊറോണ വ്യാപനം ചർച്ചയായേക്കുമെന്നാണ് സൂചന. പ്രാദേശികതലത്തിൽ രോഗം വ്യാപിക്കുന്നത് ചൈനയെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവിരലാണ് കൂടതലും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഷോപ്പിംഗ് മാളുകളിലും, സൂപ്പർ മാർക്കറ്റിലും, ഹോട്ടലിലും, തീയേറ്ററിലുമെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വീട്ടിന് പുറത്തേയ്ക്ക് ഇറങ്ങുന്നതും കൂട്ടം കൂടുന്ന ചടങ്ങുകൾ പാടില്ലെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതി തീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദമാണ് പടരുന്നതെന്നാണ് വിവരം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
2019ൽ ചൈനയിലെ തെക്കു കിഴക്കൻ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് വൈറസ് ബാധ ലോകമാകെ വ്യാപിക്കുകയായിരുന്നു. സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയാണ് രാഷ്ട്രങ്ങൾ വൈറസ് വ്യാപനം തടഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ചൈനയിലെ ലാബും മാർക്കറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments