കാബൂൾ : അഫ്ഗാൻ ജനതയുടെ പേടിസ്വപ്നമായി മാറി താലിബാൻ. നിരവധി പാവങ്ങളെയാണ് താലിബാൻ ഭീകരർ നിഷ്ഠൂരമായി കൊന്നൊടുക്കുന്നത്. ഇത്തരത്തിൽ താലിബാൻ തുടരുന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം സരയസാംഗ് സ്വദേശിയായ യുവാവിനെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. യുവാവിനെ ഭീകരർ ക്രൂരമായി മർദ്ദിക്കുന്നതും, ശേഷം തലയിലേക്ക് വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം.
ആറോളം പേർ അടങ്ങുന്ന സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. സംഘത്തിൽ പട്ടാള വേഷം ധരിച്ച രണ്ട് പേരെയും കാണാം. കൈകകാലുകൾ കെട്ടി ബന്ധിയാക്കിയ ശേഷമായിരുന്നു യുവാവിനോടുള്ള ക്രൂരത. വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം യുവാവിനെ മർദ്ദിക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുൻപ് യുവാവ് ജീവന് വേണ്ടി കരഞ്ഞപേക്ഷിക്കുന്ന വീഡിയോ ഭീകരരിൽ ഒരാൾ പകർത്തുന്നുണ്ട്. ഇതിനിടെ ഇയാൾ യുവാവിന്റെ മുഖത്ത് കാലുകൊണ്ട് തൊഴിച്ചു.
ശേഷം സംഘത്തിലെ മുതിർന്നയാൾ ചില നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം. ഇത് പ്രകാരം യുവാവിനെ മർദ്ദിച്ചയാൾ പിന്നോട്ട് മാറി. ശേഷം മുതിർന്നയാളും ഇയാൾക്കൊപ്പമുണ്ടായിരുന്ന തോക്ക് ധാരിയും യുവാവിന്റെ അടുത്തേക്ക് പോകുകയായിരുന്നു. പിന്നീട് വെടിയുതിർത്തു. രണ്ട് തവണയാണ് യുവാവിന് നേരെ വെടിയുതിർത്തത്. ഈ വേളയിൽ മറ്റ് ഭീകരർ ആഹ്ലാദിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന ഭീകരരാണ് നടുക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.
ദിനം പ്രതി നിരവധി സാധാരണക്കാരെയാണ് ഭീകരർ ഇത്തരത്തിൽ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ച നാലോളം സ്ത്രീകളെ ഭീകരർ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
Taliban shot and dead a young man 2 days ago in village of Saraysang, Taleghan city, Takhar province, in the their field court. @UN @BorisJohnson@JustinTrudeau@UNHumanRights@UNHCRUSA@narendramodi@POTUS@MichelleObama@HillaryClinton@NATO
@amnesty
@amnestyus pic.twitter.com/O8roTP7kxw— khalilminawi (@khminawi) November 7, 2021
Comments