റാഞ്ചി : കേന്ദ്രസർക്കാർ തലയക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനും ഭാര്യയും പിടിയിൽ.
പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയുമാണ് പിടിയിലായത്. ജാർഖണ്ഡ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരർ അറസ്റ്റിലായത്.
കിഷൻ ദാ എന്ന പേരിലറിയപ്പെടുന്ന പ്രശാന്ത് ബോസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പശ്ചിമ ബംഗാൾ സ്വദേശിയാണ് ഇയാൾ.ഇയാൾ സരന്ദ വനമേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
ബീഹാർ,ജാർഖണ്ഡ് എന്നിവയുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നയാളാണ് പ്രശാന്ത് ബോസ്. ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുകയും ഇവർക്ക് വേണ്ട പരിശീലനം നടത്തുകയും ചെയ്തതിലൂടെയാണ് ഇയാൾ കുപ്രസിദ്ധനായത്.
മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യയുടെ (എംസിസിഐ) തലവനായിരുന്നു പ്രശാന്ത് ബോസ്. പ്രശാന്ത് ബോസിന്റെ ഭാര്യ ഷീല ഭീകരസംഘടനയുടെ കേന്ദ്ര കമ്മിറ്റിയിലെ ഏക വനിതാ അംഗമായിരുന്നു.
Comments