ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം വിതരണം ചെയ്തത്. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്, ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 12 പേർ പുരസ്‌കാരം ഏറ്റുവാങ്ങി.
നീരജ് ചോപ്രയ്‌ക്കും ശ്രീജേഷിനും പുറമെ ടോക്കിയോ ഒളിംപിക്‌സിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗുസ്തി താരം രവികുമാർ, ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്ൻ, പാരാ ഷൂട്ടർ അവനി ലേഖര, പാരാ ബാഡ്മിന്റൺ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗർ, പാരാ ജാവലിൻ മത്സരത്തിലെ താരം സുമിത് ആന്റിൽ, പാരാ ഷൂട്ടർ മനീഷ് നർവാൾ, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ്, ഹോക്കി താരം മൻപ്രീത് സിംഗ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
അർപിന്ദർ സിംഗ്, സിമ്രൻജിത് കൗർ, ശിഖർ ധവാൻ, ഭവാനി ദേവി, മോണിക്ക, വന്ദന കടാരിയ, സന്ദീപ് നർവാൾ, ഹിമാനി ഉത്തം പരബ്, അഭിഷേക് വർമ, അങ്കിത റെയ്‌ന, ദീപക് പുനിയ, ദിൽപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, സുരേന്ദർ കുമാർ, അമിത് രോഹിദാസ്, ബീരേന്ദ്ര ലക്ര, സുമിത്, നീലകണ്ഠ ശർമ്മ, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഗുർജന്ത് സിംഗ്, മൻദീപ് സിംഗ്, ഷംഷേർ സിംഗ്, ലളിത് കുമാർ ഉപാധ്യായ, വരുൺ കുമാർ, സിമ്രൻജീത് സിംഗ്, യോഗേഷ് കത്തൂനിയ, നിഷാദ് കുമാർ, പ്രവീൺ കുമാർ, സുഹാഷ് യതിരാജ്, സിംഗ്‌രാജ് അദാന, ഭവിന പട്ടേൽ, ഹർവിന്ദർ സിംഗ്, ശരദ് കുമാർ എന്നീ കായിക താരങ്ങൾ അർജുന അവാർഡും ഏറ്റുവാങ്ങി.
Comments