ജറുസലേം: ഇസ്രായേലിൽ വീണ്ടും ഹമാസിന്റെ ഭീകരാക്രമണം. ഭീകന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവ ശേഷമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ ഇസ്രായേൽ സേന വധിച്ചതായാണ് റിപ്പോർട്ട്.
കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ മസ്ജിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. തോക്കുമായി എത്തിയ ഭീകരർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 32 സെക്കന്റോളം നേരം ആക്രമണം നീണ്ടു. മസ്ജിദിൽ കാവൽ നിന്നിരുന്ന സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയതോടെ അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് വെടിവെച്ച് വീഴ്‌ത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
42 കാരനായ പലസ്തീനി പൗരനാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. ജൂതരുടേതിന് സമാനമായ രീതിയിലാണ് ഇയാൾ വസ്ത്രം ധരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
മുസ്ലീങ്ങളും, ജൂതരും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന ആരാധനാലയമാണ് ടെമ്പിൾ മൗണ്ട് എന്ന പേരിൽ കൂടി അറിയപ്പെടുന്ന അൽ അഖ്‌സ മസ്ജിദ്. ഇതിന് മുൻപും ഇവിടെ സമാനമായ രീതിയിൽ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
Comments