തിരുവനന്തപുരം: ഭർത്താവിന്റെ വീട്ടിൽ നിന്നും മൊഫിയ പർവ്വീൺ നേരിട്ടത് കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെന്ന് റിമാൻഡ് റിപ്പോർട്ട്. ഭർത്താവ് സുഹൈലിന്റെ വീട്ടുകാർ മൊഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമിച്ചു. 45 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ്. മൊഫിയയെ അടിമയെ പോലെ അവിടെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചു. പള്ളി വഴി വിവാഹമോചനത്തിന് കത്ത് നൽകിയിരുന്നു. സുഹൈൽ വേറെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്ത സംഭവം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുക. വ്യാഴാഴ്‌ച്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐ സിഎൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Comments