ന്യൂഡൽഹി:കൊറോണ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.ഒമിക്രോൺ ഭീതി പടർത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത നിർദ്ദേശം നൽകി കത്തെഴുതി.
അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ പരിശോധിക്കാനും 14 ദിവസത്തെ ക്വാറന്റൈൻ ചെയ്യാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശമുണ്ട്.ഇതോടൊപ്പം ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. ഹോട്ട്സ്പോട്ട് മേഖലകളിൽ കണ്ടെത്തിയ പോസിറ്റീവ് രോഗികളുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി INSACOG ലാബിലേക്ക് അയയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ട്സ്പോട്ട് ഏരിയകൾ എത്രയും വേഗം തിരിച്ചറിയാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി്. ഇതോടൊപ്പം, പരമാവധി പരിശോധന നടത്താനും അണുബാധ നിരക്ക് 5% ൽ താഴെയായി നിലനിർത്താനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്‌സ്വാന, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, മൗറീഷ്യസ് തുടങ്ങിയ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിൽ തന്നെ പരിശോധിക്കണമെന്നാണ് നിർദ്ദേശം.യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് കർശനമാക്കി. ആദ്യ ദിവസവും എട്ടാം ദിവസവും ഈ യാത്രക്കാരെ പരിശോധിക്കും.
Comments