കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി .
സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗ രേഖ തയ്യാറാക്കിയിരുന്നു.വിദ്യാഭ്യാസ വകുപ്പും, ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത ചർച്ചയിലാണ് മാർഗ രേഖ തയ്യാറാക്കിയത്.
വാക്സിൻ എടുക്കാത്ത ഒരാൾ പോലും ക്യാമ്പസിനകത്തേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് ആ മാർഗ രേഖയിൽ പറയുന്നുണ്ട്.അവർ ഓൺലൈൻ ക്‌ളാസിൽ പങ്കെടുത്താൽ മതി.5000 പേർക്ക് മാത്രം മാർഗ രേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല.മന്ത്രി വ്യക്തമാക്കി
വാക്സിൻ എടുക്കാത്ത അദ്ധ്യാപകരെ പ്രോത്സാഹിപ്പിക്കില്ല.
വാക്സിൻ എടുക്കാതിരിക്കാൻ കാരണമായി ആരോഗ്യ പ്രശ്നങ്ങൾ പറയുന്നവരുണ്ട്.മറ്റു ചില കാര്യങ്ങൾ പറയുന്നവരുണ്ട്.അവരോടെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ എടുക്കാത്തവർ സമൂഹത്തിന്റെ മൊത്തം ആഗ്രഹം മനസ്സിലാക്കി കൊണ്ട് വാക്സിൻ എടുക്കാൻ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്.എന്ത് കൊണ്ടാണ് അവർ വാക്സിൻ എടുക്കാത്തതെന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.അത് കിട്ടിയതിനു ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
47 ലക്ഷം വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണിത്.വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ കാരണം ഒരു ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ല.വാക്സിൻ എടുക്കാത്തവർ മനഃപൂർവം എടുക്കാത്തതാണ്.
വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടരോട് ആവശ്യപ്പെട്ടിട്ടുണ്ട് .
വൻ ആരോഗ്യ പ്രശ്നമുള്ളവരാണെങ്കിൽ ആരോഗ്യ വിദഗ്ധരുടെ സർട്ടിഫിക്കറ്റ് വാങ്ങി വിദ്യാഭ്യാസവകുപ്പിന് സമർപ്പിക്കാം.ആ രേഖകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പരിഗണിക്കും.മന്ത്രി കൂട്ടിച്ചേർത്തു
മതപരമായ വിശ്വാസം കാരണം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അദ്ധ്യാപകരാണ് വാക്സിൻ എടുക്കാൻ മടിക്കുന്നവരിൽ ഏറെയും
വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാവണം എന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.എന്നാൽ സർക്കാർ അനുകൂല അദ്ധ്യാപക സംഘടനകളിൽ നിന്നും ന്യൂനപക്ഷ സംഘടനകളിൽ നിന്നും ഉയർന്നേക്കാവുന്ന എതിർപ്പ് പരിഗണിച്ചാണ് സർക്കാർ നിലപാട് മാറ്റിയതെന്നാണ് സൂചന
Comments