ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊപ്പോസൽ പാർലമെന്റിൽ അവതരിപ്പിച്ച് ബിജെപി എം പി മനോജ് കൊട്ടക്. അമരാവതി, നന്ദേഡ്, മാലേഗാവ് തുടങ്ങിയ നഗരങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിലും പോപ്പുലർ ഫ്രണ്ടാണെന്ന് മനോജ് കൊട്ടക് പ്രൊപ്പോസൽ അവതരണ വേളയിൽ പറഞ്ഞു .
കച്ചവടക്കാരുടെയും ഹിന്ദുക്കളുടെയും വീടുകൾക്ക് നേരെ ആസൂത്രിതമായ ഗൂഢാലോചനയോടെയാണ് ആക്രമണം നടന്നത് . ത്രിപുരയിലെ വ്യാജവാർത്തകളുടെ മറവിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് അക്രമം നടന്നു .ഇതിനെല്ലാം പിന്നിൽ പോപ്പുലർ ഫ്രണ്ട് , റാസ അക്കാദമി പോലുള്ള സംഘടനകളാണ് .
ഈ വിഷയം വ്യക്തമായി അന്വേഷിക്കണം, പിഎഫ്ഐ, റാസ അക്കാദമി തുടങ്ങിയ സംഘടനകളെ നിരോധിക്കുകയും വേണം – മനോജ് കൊട്ടക് പാർലമെന്റിൽ പറഞ്ഞു.
അമരാവതി നഗരത്തിൽ, ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിക്കാൻ 8,000 ആയിരത്തിലധികം ആളുകൾ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് തടിച്ചുകൂടി. പിന്നാലെ ചിത്ര ചൗക്കിനും കോട്ടൺ മാർക്കറ്റിനും ഇടയിൽ മൂന്നിടങ്ങളിൽ കല്ലേറുണ്ടായി. ഇതിനെല്ലാം പിന്നിൽ വ്യക്തമായ ആസൂത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും മനോജ് കൊട്ടക് പാർലമെന്റിൽ പറഞ്ഞു .
Comments