ഇടുക്കു:മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു.ഇതോടെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. നേരത്തെ തുറന്ന മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകളാണ് അടച്ചത്. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് 4000 ഘനയടി ആയി കുറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി മുതൽ സെക്കൻറിൽ പുറത്തേക്കൊഴുക്കുന്ന ഘനഅടി വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. ഏഴരമണി മുതൽ സെക്കൻറിൽ 3246 അടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇതാണ് പിന്നീട് കൂട്ടിയത്.തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ ഉയർത്തിയാണ് ഒമ്പത് മണിയോടെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ ഷട്ടറുകൾ തുറന്നുവിട്ടത്. ഷട്ടറുകൾ അറുപത് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. വൈകിട്ടുണ്ടായ കനത്തമഴയിൽ അണക്കെട്ടിന്റെ പരമാവധിശേഷിയായ 142 അടി പിന്നിട്ടതോടെയാണ് ഷട്ടറുകൾ തുറന്നത്. ഈ രീതിയിൽ സെക്കൻഡിൽ 5612.18 ഘനയടി ജലമാണ് പെരിയാർ നദിയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കി വിട്ടിരുന്നത്.
Comments