ന്യൂഡൽഹി: രാജ്യം വിറങ്ങലിച്ച കൂനൂർ ഹെലികോപ്റ്റടർ ദുരന്തത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്ത്യാഞ്ജലി അർപ്പിച്ച് മക്കൾ.മക്കളായ കൃതികയേയും താരുണിയേയും തേങ്ങലടക്കിപ്പിടിച്ചാണ് രാജ്യം ആശ്വസിപ്പിച്ചത്.
അന്ത്യയാത്രയെന്നറിയാതെ ചൊവ്വാഴ്ച വീട്ടിൽ നിന്നും യാത്ര തിരിച്ച മാതാപിതാക്കളുടെ ദേശീയപതാക പുതപ്പിച്ച ഭൗതിക ശരീരത്തിന് മുമ്പിൽ വിതുമ്പുകയായിരുന്നു കൃതികയും താരുണിയും.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയും സാമൂഹ്യ പ്രവർത്തകയുമായ മധുലിക റാവത്തിന്റെയും ഭൗതിക ശരീരം പാലം വ്യോമതാവളത്തിലെത്തിയാണ് ഇരുവരും സന്ദർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഇരുവരെയും ആശ്വസിപ്പിച്ചു.ഇന്നലെ രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്‌നി മധുലിക
എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അവിടെയെത്തി ആദരമർപ്പിച്ചു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും ഭൗതിക ശരീരം ഇന്ന് രാവിലെ 11 മണി മുതൽ ഉച്ചയ്‌ക്ക് 1:30 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വയ്‌ക്കും.തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയർ ശ്മാനത്തിലേക്ക് വിലാപയാത്രയായി എത്തിക്കും.
Comments