പനാജി: 2022 ലെ ഗോവ നിയമഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനത്തെ ചൊല്ലി കോൺഗ്രസും തൃണമൂലും തമ്മിൽ തുറന്ന പോര്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കോൺഗ്രസും തൃണമൂലം തമ്മിൽ തർക്കം രൂക്ഷമായത്. വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പുതിയ വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഗൃഹലക്ഷ്മി പദ്ധതിയുടെ കീഴിൽ സ്ത്രീകൾക്ക് 5000 രൂപ ധനസഹായം നൽകുമെന്നായിരുന്നു വാഗ്ദാനം. ഗോവയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള തൃണമൂൽ എംപി മഹുവ മൊയ്ത്രയാണ് പ്രഖ്യാപം നടത്തിയത്.
എന്നാൽ പദ്ധതിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന പി ചിദംബരം.ഗോവയിലെ 3.5 ലക്ഷം വീടുകളിലെ ഒരു സ്ത്രീക്ക് 5,000 രൂപ പ്രതിമാസ ഗ്രാന്റിന് 175 കോടി രൂപ പ്രതിമാസം ചെലവാകും . അതായത് പ്രതിവർഷം 2,100 കോടി രൂപയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ആശയം സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാണെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
2020 മാർച്ചിൽ ഗോവയുടെ കടം 23,473 കോടി രൂപയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗോവ സംസ്ഥാനത്തിന് ഇത് ഒരു ‘ചെറിയ’ തുകയാണ്. 2020 മാർച്ച് അവസാനത്തോടെ 23,473 കോടി. ഗോവയെ ദൈവം അനുഗ്രഹിക്കട്ടെ! അതോ ഗോവയെ ദൈവം രക്ഷിക്കുമോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെ കോൺഗ്രസ് നേതാവിന് മറുപടിയുമായി തൃണമൂൽ എംപി മഹുവ മൊയ്ത്രയ രംഗത്തെത്തി. വാഗ്ദാനം പൂർണമായും നടപ്പിലാക്കാൻ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 3.5 ലക്ഷത്തോളം വീടുകളിലെ സ്ത്രീകൾക്ക് 5000 രൂപ വീതം നൽകാൻ 2,100 കോടി ചെലവാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് മൊത്തം ബജറ്റിന്റെ 6-8% ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണയ്‌ക്ക് ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടാൻ ആളുകളുടെ കൈയ്യിൽ പണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മഹുവ മൊയ്ത്രയെ കൂടാതെ തൃണമൂലിന്റെ മറ്റ് പ്രൊഫൈലുകളും പി ചിദബരത്തിന് മറുപടിയുമായി എത്തിയിട്ടുണ്ട്. ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ തുറന്ന പോര്.
Comments