ലക്നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് മുസ്ലീം യുവാവ് . ഗംഭീരമായ രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നും , മസ്ജിദ് മറഞ്ഞെന്നും ആരോപിച്ചാണ് യുവാവ് മാദ്ധ്യമപ്രവർത്തകയ്‌ക്ക് മുന്നിൽ കരഞ്ഞത് .
നൗഷാദ് ആലം എന്ന യുവാവ് താൻ കൊൽക്കത്ത സ്വദേശിയാണെന്നും , ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി പള്ളിയിൽ നമസ്കരിക്കാൻ വന്നതാണെന്നും പറയുന്നു. തുടർന്നാണ് യുവാവ് ക്ഷേത്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് . “എനിക്ക് ഇവിടുത്തെ സാഹചര്യം മനസ്സിലാകുന്നില്ല. അവർ മസ്ജിദ് മറച്ചിരിക്കുന്നു, ക്ഷേത്രം വളരെ ഗംഭീരമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഞാനിവിടെ ഒരു ടൂറിസ്റ്റാണ്. എനിക്ക് കാര്യങ്ങൾ കാണാൻ കഴിയും, എനിക്ക് വേദന തോന്നുന്നു, ”നൗഷാദ് ആലം പറഞ്ഞു.
കാശി വിശ്വനാഥ ഉയർന്ന മതിലുകൾക്കപ്പുറത്ത് നിന്ന് മസ്ജിദ് കാണാൻ കഴിയുന്നില്ലെന്നും യുട്യൂബ് ചാനൽ യുപി തക് ഷെയർ ചെയ്ത വീഡിയോയിൽ യുവാവ് പറയുന്നു.
എന്നാൽ മസ്ജിദ് മുഴുവൻ മറഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യത്തിനു യുവാവ് ക്ഷുഭിതനാകുകയും ചെയ്യുന്നു . “നിനക്ക് കാണാൻ കഴിയുന്നില്ലേ? നിനക്ക് പള്ളി കാണാമോ? എനിക്ക് വേദന അനുഭവപ്പെടുന്നു. എനിക്കത് സഹിക്കാനാവില്ല. നിങ്ങൾക്കെല്ലാവർക്കും എങ്ങനെ വസ്തുതകൾ മറച്ചുവെക്കാനാകും. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കാണണം.” എന്ന് പറഞ്ഞ് യുവാവ് കരയുന്നതും കാണാം.
ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. മതാന്ധരായ മുസ്ലിം ഭരണാധികാരികൾ നിരവധി തവണ ഈ ക്ഷേത്രം തകർത്തിട്ടുണ്ട്. തകർന്ന ക്ഷേത്രം പിന്നീട് ഹിന്ദുക്കൾ പുന:സ്ഥാപിക്കുകയാണുണ്ടായത്. ഏറ്റവും അവസാനം മുഗൾ രാജാവായ ഔറംഗസീബാണ് ക്ഷേത്രം തകർത്തത്. റാണി അഹല്യാഭായ് ഹോൾക്കർ പിന്നീട് ക്ഷേത്രം പുനർ നിർമ്മിക്കുകയായിരുന്നു.
Comments