ആലപ്പുഴ : പോപ്പുലർഫ്രണ്ട് പ്രവർത്തകർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ അമർഷം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണ് ഇത്. കേരളത്തിൽ പോപ്പുലർഫ്രണ്ടിന് ഒരു നിയമവും, ബിജെപിയ്‌ക്ക് മറ്റൊരു നിയമവുമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ നിന്നും പോലീസുകാരുടെ കള്ളക്കളി വ്യക്തമാണ്. ഞായറാഴ്ച സംസ്‌കാര ചടങ്ങുകൾ നടത്താതിരിക്കാൻ പോലീസുകാർ മനപ്പൂർവ്വം പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതാണ്. ആർടിപിസിആർ പരിശോധന നടത്താൻ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞാണ് പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ചത്. സംസ്‌കാര ചടങ്ങുകൾ നടക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പോലീസ് നടത്തിയതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഇത് ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണ് ഇത്. ഒരു പരിഷ്‌കൃത സമൂഹത്തിലും സർക്കാർ സംവിധാനം ചെയ്യാൻ പാടുള്ള കാര്യമല്ല ഇത്. ഇവിടെ പോപ്പുലർഫ്രണ്ടിന് ഒരു നിയമവും ബിജെപിയ്‌ക്ക് മറ്റൊരു നിയമവുമാണ്. സംസ്ഥാന സർക്കാരിന്റെ രാഷ്‌ട്രീയ പ്രേരിത നടപടിയാണ് ഇത്. പോലീസിനെ ഉപയോഗിച്ച് മൃതദഹേത്തോട് അനാദരവ് കണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. നിലവിലെ സാഹചര്യത്തിൽ പോലീസിന്റെ നടപടികളോട് സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments