അഡലയ്ഡ്: ആഷസ് പരമ്പരയിൽ രണ്ടാം ടെസ്റ്റിൽ ആതിഥേയരായ ഓസീസിന് ജയം. 275 റൺസിനാണ് ഓസീസ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുളള പരമ്പരയിൽ ഓസ്‌ത്രേലിയ (2-0)മുന്നിലെത്തി.
രണ്ടാം ഇന്നിങ്‌സിൽ 468 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 192 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എട്ടാമനായി ഇറങ്ങിയ ക്രിസ് വോക്‌സ്(44)ആണ് ഇംഗ്ലീഷ് ടീമിന്റെ ടോപ്‌സ്‌കോറർ. അവസാന ദിനത്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർ(26) വോക്‌സിന് കൂട്ടായി നടത്തിയ ചെറുത്ത്‌നിൽപ്പ് ഓസീസ് വിജയം അൽപ്പം വൈകിച്ചു. എന്നാൽ സ്വന്തം ടീമിന്റെ തോൽവി തടയാൻ ഇവരുടെ ചെറുത്ത്‌നിൽപ്പ് പര്യാപ്തമായിരുന്നില്ല. ഓസീസിന്റെ മാർനസ് ലബുഷൈൻ ആണ് മാൻ ഓഫ് ദി മാച്ച്. അടുത്ത ടെസ്റ്റ് 26ന് മെൽബണിൽ നടക്കും.
Comments