മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിൽ നിരുപാധികം മാപ്പു പറഞ്ഞ് ശിവസേന എംഎൽഎ ഭാസ്‌കർ ജാദവ്. നിയമസഭയിൽ ആയിരുന്നു അദ്ദേഹം മപ്പ് പറഞ്ഞത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച എംഎൽഎയ്‌ക്കെതിരെ ശക്തമായ വിമർശനം സഭയ്‌ക്ക് അകത്തും പുറത്തും ഉയർന്നു വന്നിരുന്നിരുന്നു. ഇതോടെയാണ് എംഎൽഎ മാപ്പ് പറഞ്ഞത്.
കഴിഞ്ഞ ദിവസം നിയമസഭയിൽവെച്ചായിരുന്നു ഭാസ്‌കർ ജാദവ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്. സഭയിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഭാസ്‌കർ ജാദവ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്.
രാജ്യത്ത് കർഷകർക്ക് പ്രധാനമന്ത്രി നിരവധി വാഗ്ദാനങ്ങൾ നൽകുന്നുണ്ടെന്നും, എന്നാൽ ഇതൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നും ആരോപിച്ച ജാദവ് ചില ആഗ്യംങ്ങൾ കാണിച്ച് പ്രധാനമന്ത്രിയെ പരിഹസിക്കുകയായിരുന്നു.
ഇതിനിടെ തന്നെ എംഎൽഎയ്‌ക്കെതിരെ ബിജെപി അംഗങ്ങൾ വിമർശനവുമായി രംഗത്ത് എത്തി. എന്നാൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ വാദം. തുടർന്ന് സഭയ്‌ക്ക് വിരുദ്ധമായി ഭാസ്‌കർ ജാദവ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദഹം തന്നെ പരിശോധിക്കട്ടെയെന്ന് അഭിപ്രായപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ നർഹരി ഷിർവാൾ സഭ പിരിച്ചു വിട്ടു.
എന്നാൽ പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമർശത്തിൽ ഭാസ്‌കർ ജാദവ് മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ഇതോടെ സഭയിൽ തന്നെ എംഎൽഎ മാപ്പ് പറയുകയായിരുന്നു.
Comments