ഇനി ലജ്ജയില്ല ഹോങ്കോങ്ങില്‍; ഹോങ്കോങ് സര്‍വ്വകലാശാലയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിമ 'പില്ലര്‍ ഓഫ് ഷെയിം' ചൈന പൊളിച്ചടുക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി ലജ്ജയില്ല ഹോങ്കോങ്ങില്‍; ഹോങ്കോങ് സര്‍വ്വകലാശാലയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിമ ‘പില്ലര്‍ ഓഫ് ഷെയിം’ ചൈന പൊളിച്ചടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 03:56 pm IST
FacebookTwitterWhatsAppTelegram

ഹോങ്കോംങ്: ടിയാന്‍മെന്‍ കൂട്ടക്കുരുതിയുടെ ഓര്‍മയ്‌ക്ക് ഹോംഗോങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച പ്രതിമ ‘പില്ലര്‍ ഓഫ് ഷെയിം” ചൈന പൊളിച്ചു നീക്കി. ചൈനയിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ ടാങ്കറുകള്‍ കയറ്റിക്കൊന്ന കമ്യൂണിസ്റ്റ് കൊടുംക്രൂരതയുടെ അടയാളമാണ് ടിയാന്‍മെന്‍ സ്‌ക്വയര്‍. ആയിരക്കണക്കിന് ജനാധിപത്യപ്രക്ഷോഭകരായ വിദ്യാര്‍ത്ഥികളെ ടാങ്കറുകള്‍ കയറ്റിക്കൊന്നത് ഈ ചത്വരത്തിലായിരുന്നു. 1989ലായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത. അതിന്റെ ഓര്‍മയുണര്‍ത്തുന്ന പ്രതിമയാണ് ഹോങ്കോംങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചത്. അന്നത്തെ പ്രക്ഷോഭകരുടെ ശവശരീരങ്ങള്‍ ഈ പ്രതിമയില്‍ പ്രതികാത്മകമായി അനാവരണം ചെയ്തു.

ഹോംഗോങ്ങില്‍ അവശേഷിക്കുന്ന ചുരുക്കം ചില പൊതു സ്മാരകങ്ങളില്‍ ഒന്നാണ് പൊളിച്ചുനീക്കിയ ഹോംഗ് ഗോങ്ങിലെ ലജ്ജാ ശില്‍പം. പ്രതിഷേധങ്ങളുടെ സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ ചൈന അനുവദിച്ച ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ചൈനയിലെ ഏറ്റവും വൈകാരികമായ വിഷയമായിരുന്നു ടിയാന്‍മെന്‍ സ്‌ക്വയര്‍. ഹോംഗോഗിലെ രാഷ്‌ട്രീയ വിയോജിപ്പികളെ നിഷ്‌കരുണം തല്ലിക്കെടുത്തുന്ന കമ്യൂണിസ്റ്റ് ക്രൂരതയുടെ മറ്റൊരു അടയാളം കൂടിയാവുകയാണ് ഈ സംഭവം.

നിയമോപദേശത്തിന്റെയും അപകടസാഹചര്യവും കണക്കിലെടുത്ത് പ്രതിമ പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. ബുധനാഴ്ച പ്രതിമപൊളിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സംരക്ഷണമൊരുക്കിയിരുന്നുവെങ്കിലും ഒറ്റ രാത്രികൊണ്ട് തൊഴിലാളികള്‍ പ്രതിമ തകര്‍ത്തു. എട്ടുമീറ്റര്‍ ചെമ്പുപ്രതിമ നിഷ്‌കരുണം തച്ചുടച്ചു. പിന്നെ പൊളിച്ചടുക്കി. വെലിക്കെട്ടിനകത്തു നിന്ന് പൊളിച്ചുമാറ്റുന്നതിന്റെ ശബ്ദം കേട്ടിരുന്നുവെങ്കിലും എന്തുസംഭവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ക്ക് കാണാമായിരുന്നില്ല.

മൂന്നു പതിറ്റാണ്ടുമുന്‍പ് നടന്ന ക്രൂരതയെ അടയാളപ്പെടുത്താന്‍ ജെന്‍സ് ഗാല്‍ഷിയോട്ട് എന്ന ശില്‍പിയാണ് പ്രതിമ പണിതത്. ലോകത്തെ വേദനിപ്പിച്ച സംഭവത്തെ അടയാളപ്പെടുത്താന്‍ കീറിയും മുറിഞ്ഞതുമായ മുഖങ്ങളെയായിരുന്നു പ്രതിമ അനുസ്മരിപ്പിച്ചത്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഓര്‍മകളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രതിമ. ഇരുപത്തിനാലു വര്‍ഷം ക്യാംപസിന്റെ ഹൃദയത്തുടിപ്പായി സൂക്ഷിച്ച പ്രതിമയാണ് പൊളിച്ചത്. ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന് സമാനമായ ക്രൂരതയെന്ന് വിദ്യാര്‍ത്ഥികള്‍ ഈ സംഭവത്തെ അനുസ്മരിച്ചു. ശില്‍പം നശിപ്പിച്ചവര്‍ ചെയ്തത് ശവപ്പറമ്പിലെ മുഴുവന്‍ ശവങ്ങളും പുറത്തെടുത്ത് ശവക്കുഴികള്‍ നശിപ്പിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് അധികാരികള്‍ ചെയ്തതെന്നായിരുന്നു ഈ സംഭവത്തെപ്പറ്റി ശില്‍പിയുടെ വാക്കുകള്‍. സമാനതകളില്ലാത്ത കൊടുംക്രൂരതകള്‍ക്ക് സമാനതകളില്ലാത്ത തുടര്‍ച്ചയെന്ന് ഈ സംഭവത്തെ വിദ്യാര്‍ത്ഥി സമൂഹം അപലപിച്ചു.

ഹോംഗോങ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന സംഭവം പ്രതീകാത്മകം സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി അസോസിയറ്റ് പ്രഫസര്‍ ഡോ.ഇയാങ് ചുങ്ങ് പറഞ്ഞത്. ബീജിങ് അനുകൂലികള്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ നടന്ന സംഭവം ഭാവിഎന്തായിരിക്കുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനായിരുന്നു പ്രതിമയെ ഇല്ലാതാക്കിയത്. ടിയാന്‍മെന്‍ സ്‌ക്വയറിനെ സംബന്ധിച്ച ഒരു ഓര്‍മയും ബാക്കിയാകരുത്. പ്രക്ഷോഭമായാലും പ്രതിമയായാലും അത് എത്രമാത്രം കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെന്നതിന്റെ സാക്ഷ്യം. തീരാപകയുടെ ലജ്ജിപ്പിക്കുന്ന അടയാളമായ ലജ്ജാശില്‍പ്പം പൊളിച്ചു നീക്കിയതിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടം വീണ്ടുംചെയ്തത് മറ്റൊരു ടിയാന്‍മെന്‍ സ്‌ക്വയര്‍.

Tags: hong kongstatue
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies