കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് കമ്യൂണിസ്റ്റ് ഭീകരരുടെ വധഭീഷണി. കബനീദളം എന്ന സംഘടയുടേതാണ് ഭീഷണി. തപാല്‍വഴിയാണ് വിസിയുടെ ഓഫീസില്‍ ഭീഷണിക്കത്ത് ലഭിച്ചത്. അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് കത്തിലുള്ളത്
വൈസ് ചാന്‍സലറുടെ ശിരസ് ഛേദ്ദിച്ച് സര്‍വകലാശാല വളപ്പില്‍ വയ്‌ക്കുമെന്ന് കത്തില്‍ പറയുന്നു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ നിയമനം നല്‍കുന്നതിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്.
പ്രിയയ്‌ക്ക് വഴിവിട്ട് നിയമനം നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. പോലീസ് അന്വേഷണം ആരംഭിച്ചു.
ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വി.സിയായി പുനര്‍നിയമനം നല്‍കിയത് തെറ്റായ കീഴ്‌വഴക്കത്തിലൂടെയാണെന്നും നിയമലംഘനം നടത്തിയെന്നും സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു .ഇതിന്റെ പേരിൽ സർക്കാരും , ഗവർണറും പരസ്പരം വാദപ്രതിവാദങ്ങളും ഉയർത്തിയിരുന്നു .
Comments