കൊച്ചി:കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷ കാരണം ക്രിസ്തുമസ് ആഘോഷത്തെക്കുറിച്ചുള്ള തർക്കമാണെന്നു കിറ്റക്സ് എം ഡി സാബു ജേക്കബ്.
ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു.എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത് .തർക്കത്തിൽ ഇടപെട്ട കിറ്റക്സിലെ സെക്യൂരിറ്റി ജീവനക്കാരെയും,സൂപ്പർ വൈസർമാരെയും മർദ്ദനത്തിനിരയാക്കിയെന്നും സാബു ജേക്കബ് പ്രതികരിച്ചു .ക്യാമ്പിൽ സംഘർഷമുണ്ടായതോടെ തങ്ങൾ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയതെന്നും,തുടർന്ന് തൊഴിലാളികൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നും സാബു ജേക്കബ് പറയുന്നു.
നാഗാലാൻഡ്,മണിപ്പൂർ സ്വദേശികളായ തൊഴിലാളികൾ അക്രമകാരികൾ അല്ലെന്നും,ക്യാമ്പിൽ ആരോ ലഹരി എത്തിച്ചതായി സംശയം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.നാഗാലാൻഡ്,മണിപ്പൂർ തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണ് ക്യാമ്പിലെ ഭൂരിഭാഗം തൊഴിലാളികളും.
പി വി ശ്രീനിജൻ എംഎൽഎ,ജയിച്ച അന്ന് മുതൽ കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നും,താനും ശ്രീനിജനുമായുമുള്ള വിരോധം ഏവർക്കും അറിയാവുന്നതാണെന്നുമായിരുന്നു എംഎൽഎയുടെ ആരോപണങ്ങൾക്കുള്ള സാബു ജേക്കബിന്റെ മറുപടി.
അതെ സമയം ക്യാമ്പിൽ ഉടലെടുത്ത സംഘർഷത്തിന്റെ കാരണങ്ങളും,പൊലീസിന് നേരെയുണ്ടായ അതിക്രമവും വിലയിരുത്താൻ ആലുവ ഗസ്റ്റ്ഹൗസിൽ ഉന്നത പോലീസുദ്യോഗസ്ഥർ യോഗം ചേർന്നു.
.
Comments