സ്ത്രീകളെ കൊന്ന ശേഷം ലൈംഗികമായി ഉപയോഗിക്കും: സ്വർണ്ണ വള ഊരിയെടുക്കാൻ കൈവെട്ടി മാറ്റി; കൊച്ചി ഇരട്ടക്കൊല നടത്തിയ റിപ്പർ ജയാനന്ദന്റെ ഭൂതകാലം ഞെട്ടിക്കുന്നത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളെ കൊന്ന ശേഷം ലൈംഗികമായി ഉപയോഗിക്കും: സ്വർണ്ണ വള ഊരിയെടുക്കാൻ കൈവെട്ടി മാറ്റി; കൊച്ചി ഇരട്ടക്കൊല നടത്തിയ റിപ്പർ ജയാനന്ദന്റെ ഭൂതകാലം ഞെട്ടിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 01:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: 18 വർഷങ്ങൾക്ക് ശേഷം ഇടപ്പള്ളി കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെ റിപ്പർ ജയാനന്ദൻ വീണ്ടും ചർച്ചാ വിഷയമാവുകയാണ്. ഏഴ് കൊലപാതകങ്ങളും 14 കവർച്ചകളും അടക്കം 21 കേസുകളിലെ പ്രതിയാണ് കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ. നിരവധി പേരെയാണ് ജയാനന്ദൻ നിഷ്‌കരുണം കൊന്നു തള്ളിയത്. മരണത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ടവരും നിരവധി പേരുണ്ട്.

സ്വർണ്ണത്തിനും പണത്തിനും വേണ്ടി ആരേയും നിഷ്ഠൂരം കൊന്നുതള്ളും. പ്രായമായവരെ കൊല്ലുന്നതാണ് റിപ്പർ ജയാനന്ദന്റെ രീതി. എന്നിച്ച് കവർച്ചയും. പ്രായമായ സ്ത്രീകളെ കൊന്ന ശേഷം ലൈംഗികമായി ഉപയോഗിച്ച സംഭവങ്ങളും ഉണ്ടെന്ന് പോലീസ് പറയുന്നു.

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച പുത്തൻവേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും ശിക്ഷിക്കപ്പെട്ടയാളാണ് റിപ്പർ ജയാനന്ദൻ. ഈ കേസുകളിലാണ് റിപ്പറിനെ വധശിക്ഷയ്‌ക്ക് വിധിച്ചതും.

സ്വർണ്ണ വള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റി വള എടുത്തു. ജയാനന്ദന്റെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു തെളിവു പോലും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്ക് മുന്നിൽ പലപ്പോഴും സിബിഐയ്‌ക്ക് പോലും മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റെ കൊലപാതകത്തോടെയാണ് ജയചന്ദ്രന്റെ കൊലപാതക പരമ്പരയുടെ ചുരുൾ അഴിയുന്നത്.

2003 സെപ്തംബറിൽ തൃശ്ശൂർ ജില്ലയിലെ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരൻ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ ജോസിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ജയാനന്ദൻ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ സോക്‌സ് ധരിച്ചാണ് ജയാനന്ദൻ കൃത്യം നടത്തിയിരുന്നത്. മണ്ണെണ്ണ സ്േ്രപ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതി സിനിമയിൽ നിന്നാണ് ജയാനന്ദൻ പഠിച്ചത്. ആദ്യം വധശിക്ഷയ്‌ക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽ ശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.

രണ്ട് തവണ ജയാനന്ദൻ ജയിൽ ചാടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ജയനന്ദനെ ഊട്ടിയിൽ നിന്നുമാണ് പിടികൂടുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഇയാൾ സെല്ലിൽ നിന്ന് പുറത്തേയ്‌ക്ക് തുരങ്കമുണ്ടാക്കാൻ ശ്രമിച്ചത് കണ്ടെത്തിയിരുന്നു.

Tags: SERIAL KILLER
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies