കണ്ണൂർ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയ സച്ചിൻ ഗോപാലിന്റെ മാതാപിതാക്കളെ സന്ദർശിച്ച് കൃഷ്ണകുമാർ . സംഘടനാ പ്രവർത്തനത്തിനിടെ ബലിദാനിയായ സ്വർഗീയ സച്ചിൻ ഗോപാലിന്റെ വീട് സന്ദർശിച്ചതായി കൃഷ്ണകുമാർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് .
എബിവിപി കണ്ണൂർ നഗർ സമിതിയംഗമായ സച്ചിൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. സ്കൂളിനു മുന്നിൽ എബിവിപി പ്രവർത്തകർ മെമ്പർഷിപ്പ് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചിൻ ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻ ഗോപാലിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെ.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദഗ്‌ദ്ധ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2012 സെപ്തംബർ 5ന് സച്ചിൻ മരണപ്പെട്ടത്. ഇടച്ചേരിയിൽ ശ്രി ഗോപാലന്റെ മകനായ സച്ചിൻ (21) കണ്ണൂർ മോഡേൺ ഐ.ടി.സി വിദ്യാർത്ഥിയായിരുന്നു. അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ്റുമാരായ ഹരിപ്രിയ, വിജയ്, മണ്ഡലം സെക്രട്ടറി ദിനൂപ്, കോർപറേഷൻ കൗൺസിലർ വി കെ ഷൈജു, പ്രവർത്തകനായ ജോയ് എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ സച്ചിന്റെ വീട്ടിലെത്തിയത് .
Comments