ചണ്ഡിഗഢ്: പഞ്ചാബിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം വേണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. ജനുവരി 15 മുതൽ നിർദ്ദേശം പ്രാബല്യത്തിലാകും. ഒമിക്രോൺ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ വാക്സിനേഷൻ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.
മതകേന്ദ്രങ്ങളിലും മണ്ഡികളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാളുകളിലും ബാങ്കുകളിലും പ്രവേശനത്തിന് നിബന്ധന ബാധകമാക്കും. കൊറോണ നിയന്ത്രണത്തിനായുളള പുതിയ മാർഗനിർദ്ദേശങ്ങളിലാണ് പഞ്ചാബ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചണ്ഡിഗഢിലെ സർക്കാർ ഓഫീസുകളിൽ രണ്ട് ഡോസ് വാക്സിനും എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലുകളിലും ബാറുകളിലും മറ്റ് താമസ സൗകര്യങ്ങളിലും പൂർണ വാക്സിനേഷൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്ന നിർദ്ദേശം സർക്കാർ നേരത്തെ നൽകിയിരുന്നു. ആരോഗ്യകാരണങ്ങളാൽ രണ്ടാം ഡോസ് എടുക്കാത്തവർക്ക് മാത്രമാണ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുക.
Comments