ബത്തേരി: പനമരത്ത് വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ചൂതുപാറ മാനികാവ് വിക്രംനഗറിൽ ഒഴാങ്കൽ ദാമോദരൻ (82) തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ ലക്ഷ്മിക്കുട്ടി(73) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
സംഭവ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ ദമോദരനും ഭാര്യയും തമ്മിൽ വാക്ക് തർക്കമുണ്ടായി.പരസ്പരം പിടിവലിയും നടന്നു.പിന്നീട് വീട്ടിൽ നിന്ന് 100 മീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ വീട്ടിലെ പണിശാലയിലെത്തിയ ദമോദരനെ ഭാര്യ പിന്തുടർന്നെത്തി.തർക്കം മൂർച്ഛിച്ചപ്പോൾ ദമോദരൻ സമീപത്ത് കിടന്ന പട്ടിക കൊണ്ട് ഭാര്യയുടെ കൈക്കടിച്ചു.തുടർന്ന് പട്ടിക പിടിച്ചുവാങ്ങി ലക്ഷ്മിക്കുട്ടി ഭർത്താവിനെ മർദ്ദിച്ചു.തുടർന്ന് പട്ടികകൊണ്ട് തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു.
വർഷങ്ങളായി നീണ്ട കുടുംബവഴക്കാണ് ദമോദരന്റെ മരണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ 15 വർഷത്തോളമായി ദമ്പതിമാർ തമ്മിൽ ഭിന്നത തുടരുകയായിരുന്നു.ഇവരുടെ മകൾ ജയ അഞ്ചുവർഷം മുമ്പ് അസുഖബാധിതയായി മരിച്ചിരുന്നു. ഈ മരണത്തിന് പിന്നിൽ ദാമോദരനാണെന്ന് പറഞ്ഞും ലക്ഷ്മിക്കുട്ടി വഴക്കിടാറുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കുടുംബവഴക്കിനെ തുടർന്ന് ദാമോദരൻ വർഷങ്ങളായി ഭാര്യയുമായി പിണങ്ങി മകൻ ജയനോടൊപ്പം കാസർകോടും മരുമകൾ ഷീജയുടെ ജോലിസ്ഥലമായ ബെംഗളൂരുവിലും താമസിക്കുകയായിരുന്നു
Comments