ബീജിങ്: മരണത്തിന്റെ വ്യാപാരവുമായി ചൈനയില്‍ നിന്നു പുറപ്പെട്ട കോറോണയും വകഭേദങ്ങളും ലോകത്ത് അശാന്തി പടര്‍ത്തുമ്പോള്‍ ചൈനയുടെ സ്ഥിതിയും പരിതാപകരം. ക്വാറന്റൈന് ചെയ്യപ്പെട്ടവര്‍ ഭക്ഷണത്തിനും സഹായത്തിനുമായി നിലവിളിക്കുകയാണ്. കൊറോണ വ്യാപനം തടയാന്‍ ചൈനകടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ സ്ഥിതി ഭയാനകം. ഭക്ഷണം കിട്ടാതെ പട്ടിണികിടക്കുന്നവര്‍ നവമാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ അനുഭവിക്കുന്ന ദുരിതം ലോകത്തെ അറയിച്ചത്.
ചൈനയിലെ സിയാന് പ്രവിശ്യയില്‍ ക്വാറന്റൈന് ചെയ്യപ്പെട്ടവരാണ് ആവശ്യത്തിന് ഭക്ഷണവും വൈദ്യസഹായം ഉള്‍പ്പെടെ സകര്യം ലഭിക്കാതെ വിഷമിക്കുന്നത്.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 1.3കോടിയിലേറെ ജനങ്ങളെയാണ് ചൈനയില്‍ ക്വാറന്റൈന് ചെയ്തിരിക്കുന്നത്.എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനക്കാര്‍ക്ക് കടുത്ത നിയന്ത്രണമാണ് രാജ്യം ഏര്‍പ്പെടുത്തിയത്. ഭക്ഷണം ഉള്‍പ്പെടെ അവശ്യസാധനത്തിനുപോലും പുറത്തുപോകാന്‍ കഴിയാതെ ദുരിതം പേറുകയാണ് ലക്ഷക്കണക്കിന് ജനങ്ങള്‍.സര്‍ക്കാര്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുവെന്ന് പറയുമ്പോഴും തങ്ങള്‍ക്ക് അത് ലഭിക്കുന്നില്ലെന്നാണ് നവമാധ്യമങ്ങളിലൂടെ ഇവര്‍ വെളിപ്പെടുത്തുന്നത്.
സിയാന് പ്രവശ്യയിലെ വടക്കന്മേഖലയില് ലോക്ഡൗണ്‍ ആരംഭിച്ചിട്ട് ഒന്‍പത് ദിവസം പിന്നിടുകയാണ്. രോഗത്തെ പ്രതിരോധിക്കാന്‍ സീറോ കോറോണ സ്ട്രാറ്റജിയുമായി രംഗത്ത് എത്തിയ ചൈനയില്‍ ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് സിയാന് പ്രവിശ്യയില്‍ രൂപപ്പെട്ടത്.
ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ പുറത്തുപോയി ഭക്ഷണവും മറ്റ് വസ്തുക്കളും ശേഖരിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ തിങ്കള്‍ മുതല്‍ നിയന്ത്രണം കടുപ്പിച്ചതോടെ കൊറോണ പരിശോധനയ്ക്കല്ലാതെ പുറത്തുപോകാന്‍ അനുവാദമില്ല.
കഴിഞ്ഞ ദിവസം സമൂഹമാധ്യമം വഴി ഭക്ഷണത്തിനും സഹായത്തിനും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒട്ടേറെ പേര് രംഗത്ത് എത്തി. സര്‍ക്കാര്‍ വിതരണം ചെയ്യുന്നതൊന്നും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടു.
‘സമീപ ജില്ലകളില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതായി സമൂഹമാദ്ധ്യമം വഴി അറിയാന്‍ സാധിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പലവ്യജ്ഞനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചെങ്കിലും കിട്ടുമെന്നതിന്റെ ഒരുലക്ഷണവുമില്ല. പച്ചക്കറിപോലും കിട്ടിയിട്ട് നാളുകളായി” എന്ന് സമൂഹമാദ്ധ്യമം വഴി ഒരാള്‍ അറിയിച്ചു.
‘ എന്റെ ജില്ലയില്‍ അവശ്യവസ്തുക്കള്‍ ഒന്നും കിട്ടുന്നില്ല, വല്ലപ്പോഴും കിട്ടുന്നതാവട്ടെ ഒന്നിനും തികയുന്നുമില്ല. ഞങ്ങള്‍ കുറെയാളുകള്‍ ഒരുമിച്ച് ഭക്ഷ്യസാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി. വിലതാങ്ങാനാവാത്തതാണ്.
സിയാന് പ്രവിശ്യയിലെ ജനങ്ങള്‍ ഭക്ഷണം കിട്ടാത്തതിനാല്‍ പൊലീസനെതിരെ ചൂടാവുന്ന വീഡിയോ ഒരാഴ്ചയായി പ്രചരിക്കുകയാണ്. ഞങ്ങള്‍ 13 ദിവസമായി ലോക്ഡൗണിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമാണെന്ന് വിലപിക്കുന്ന വീട്ടമ്മയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പച്ചക്കറിക്കായി മൂന്നുംനാലും മണിക്കൂറാണ് വരിനില്‍ക്കുന്നത്. അതുപോലും ലഭിക്കുന്നില്ല.
ഭക്ഷ്യവസ്തുക്കള്‍ കോംപൗണ്ടിന് പുറത്ത് എത്തിക്കുന്നു. വീട്ടിലേക്ക് അത് വിതരണം ചെയ്യാന്‍ സന്നദ്ധസേവകരെ ലഭിക്കാത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ അനുകൂല മാദ്ധ്യമം ഗ്ലോബല്‍ ടൈംസ് പറയുന്നത്. വിതരണക്കാര്‍ പലരും ക്വാറന്റൈനിലുമാണ്. ജീവനക്കാര്‍ പരിമിതമാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം സാധ്യമാകുന്നില്ലെന്ന് അധികാരികള്‍ തന്നെ കുറ്റസമ്മതം നടത്തുന്നു.
എന്നാല്‍ സിയാന് പ്രവിശ്യയില്‍ ആവശ്യത്തിന് ഭക്ഷണം എത്തുന്നുണ്ട് എന്നാണ് വാണിജ്യമന്ത്രാലയം മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഭക്ഷണത്തിന് കേഴുന്നജനതയുടെ ദൃശ്യം ലോകത്തിനു മുന്നില്‍ ചൈനയെ നാണംകെടുത്തിയതോടെ പഴംപച്ചക്കറികള്‍, മുട്ട, മത്സ്യം മാംസം എന്നിവ തരംതിരിക്കുന്ന ജോലിക്കാരുടെ പടംപ്രസിദ്ധീകരിച്ചുകൊണ്ടാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ ആരോപണങ്ങളെ മറികടക്കുന്നത്.
സിയാന് പ്രിശ്യയില് കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി ബസ്സ്റ്റേഷനുകള് അടച്ചിട്ടു. പുറത്തേക്കുള്ള വിമാനസര്‍വ്വീസ് റദ്ദുചെയ്തു.സിയാനില്‍ ഡിസംബര്‍ ഒന്പതുമുതല് 1300പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം ശൈത്യകാല ഒളിംമ്പിക്സിനെയും പ്രതികൂലമായി ബാധിച്ചു. നിലവിലെ രോഗികളുടെ എണ്ണം 1,31,300 കവിഞ്ഞു. മരണ സംഖ്യ5699 ആയി ഉയര്‍ന്നിട്ടുണ്ട്.
Comments