മംഗളൂരു : ഉറുദു,അറബിക് ഭാഷകൾ സംസാരിക്കണമെന്നും , ഹിജാബ് ധരിച്ചേ ക്ലാസിൽ വരൂവെന്നുമുള്ള നിബന്ധനയുമായി കർണാടകയിലെ ഉഡുപ്പി ഗവൺമെന്റ് വിമൻസ് കോളേജിലെ മുസ്ലീം പെൺകുട്ടികൾ . കോളേജിലെ നിയമങ്ങൾ പാലിക്കില്ലെന്നും , തങ്ങൾക്ക് അനുയോജ്യമായ രീതിയിലേ വരൂവെന്നും പറഞ്ഞ് പരസ്യമായി ആറ് പെൺകുട്ടികളാണ് കോളേജ് അധികൃതരെ വെല്ലുവിളിക്കുന്നത് .
നേരത്തേ കോളേജിൽ ചേർന്ന യോഗത്തിൽ കോളേജ് നിയമങ്ങൾ പാലിക്കാൻ രക്ഷിതാക്കൾ സമ്മതിച്ചതാണ് . കോളേജിൽ അറുപതിലധികം മുസ്ലീം വിദ്യാർത്ഥിനികൾ പഠിക്കുന്നുണ്ട് . കോളേജിലെ മറ്റ് വിദ്യാർത്ഥിനികളാരും ഹിജാബ് ധരിക്കാറുമില്ലെന്ന് കോളേജ് പ്രിൻസിപ്പൽ രുദ്ര ഗൗഡ പറഞ്ഞു .
ഹിജാബ് ധരിച്ചെത്തിയാൽ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും കഴിഞ്ഞ മൂന്ന് ദിവസമായി ദിവസവും ഹിജാബ് ധരിച്ച് കോളേജിലെത്തുകയാണ് പെൺകുട്ടികൾ . ക്ലാസുകളിൽ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും . “ഞങ്ങൾക്ക് ഉറുദു, അറബിക്, ബെയറി ഭാഷകളിൽ സംസാരിക്കാൻ അനുവാദമില്ല. മറ്റ് പെൺകുട്ടികൾക്ക് തുളു, കൊങ്കണി, കന്നഡ ഭാഷകളിൽ സംസാരിക്കാൻ അനുമതി നൽകി എന്നാണ് ഈ വിദ്യാർത്ഥികൾ ആരോപിക്കുന്നത് .
അതേ സമയം ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കരുതെന്ന് നിർദേശിച്ച പ്രിൻസിപ്പലിനെതിരെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എസ്ഡിപിഐയുടെയും അംഗങ്ങൾ ഭീഷണിയുമായി രംഗത്തെത്തി . ” ഈ ആറ് വിദ്യാർത്ഥിനികളെ ക്ലാസിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ, ഞങ്ങൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും,” ഉഡുപ്പി എസ്ഡിപിഐ പ്രസിഡന്റ് നസീർ അഹമ്മദ് ഭീഷണി മുഴക്കി .
Comments