തൃശ്ശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത സംഭവത്തിൽ ഗുരുവായൂർ ദേവസ്വത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം.
10 കോടി രൂപയാണ് ദേവസ്വം ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. പ്രളയ, കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു തുക നൽകിയത്. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
2020 ഡിസംബറിലാണ് ഹൈക്കോടതി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്താക്കിയത്. എന്നാൽ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തിൽ സംഭാവന കൈമാറാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതെന്നാണ് ദേവസ്വം ബോർഡിന്റെ വാദം .
ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ മാത്രണ് ദേവസ്വം ബോർഡിന്റെ ചുമതലയെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു
അതേസമയം ഗുരുവായൂർ ദേവസ്വം ആക്ടിൽ പ്രതിപാദിച്ചതെന്നും തങ്ങൾക്ക് ബാധകമല്ലെന്ന ദേവസ്വം ബോർഡ് ചെയർമാന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച നിലപാട് പ്രതിഷേധാത്മകമാണ്. ദേവസ്വത്തിന്റെ പണം എടുത്താണ് ബോർഡ് കേസ് നടത്തുന്നത്. ഭഗവാന്റെ പണം എടുത്ത് ഭഗവാനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ചെയർമാൻ ദേവസ്വം ബോർഡിൽ ആദ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments