ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘായുസിനായി പ്രത്യേക പൂജ നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിലെ ഉഗ്രതാരാ ക്ഷേത്രത്തിൽ രുദ്രയാഗ പൂജ സംഘടിപ്പിച്ചു. നരേന്ദ്രമോദി ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. പ്രത്യേക പൂജയിൽ പങ്കെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ॐ त्र्यम्बकं यजामहे सुगन्धिं पुष्टिवर्धनम्।
उर्वारुकमिव बन्धनान्मृत्योर्मुक्षीय माऽमृतात्॥At the venerable Ugratara temple in Guwahati today, I joined @Bhabesh_KalitaR & BJP colleagues in performing purna ahuti for satayu of Adarniya PM Sri @narendramodi ji.#LongLivePMModi pic.twitter.com/cx6bV3mbgv
— Himanta Biswa Sarma (@himantabiswa) January 6, 2022
രാഷ്‌ട്രത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. കോടിക്കണക്കിന് വ്യക്തികളുടെ പ്രാർത്ഥന അദ്ദേഹത്തിനോടൊപ്പമുണ്ട്. ഒരു ശക്തിയ്‌ക്കും അദ്ദേഹത്തെ ഉപദ്രവിക്കാനാകില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദർശിച്ചത്. ഇതിനിടെ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ കിടക്കുകയുമാണ് ഉണ്ടായത്.
സംഭവത്തിൽ ആശങ്കയറിച്ച് നിരവധി പേർ എത്തിയിരിുന്നു. ഇതിനിടെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജിയുമെത്തി. ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന സമർപ്പിച്ച ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പഞ്ചാബ് സർക്കാർ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
Comments