തെലങ്കാന: ഹൈദരാബാദില് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നിക്ഷേപക സംഗമത്തിലും ചര്ച്ചയായത് ശബരിമല.സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഹൈദരാബാദിലെത്തിയത്. ഇതിനിടെയാണ് ഹൈദരാബാദില് നിക്ഷേപസംഗമം നടത്താനും സര്ക്കാര് പദ്ധതിയിടുന്നത്. ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽവച്ചാണ് നിക്ഷേപ സംഗമം നടത്തിയത്.
വ്യാവസായികമേഖലയിലെ പ്രതിസന്ധി കാരണം കേരളം വിടാനൊരുങ്ങിയ കിറ്റക്സിനെ തെലങ്കാന സര്ക്കാര് സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. ഇത് വലിയ ചര്ച്ചകള്ക്ക് കാരണമായതാണ് തെലുങ്കാനയുമായുള്ള നിക്ഷേപസൗഹൃദത്തിന് പിണറായി വിജയനെ പ്രേരിപ്പിച്ചത്.
കേരളം നിക്ഷേപക സൗഹൃദ സാഹചര്യം അക്കമിട്ട് നിരത്തുകയായിരുന്നു സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യം. ബയോടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ നിന്നായി അൻപതോളം കമ്പനി മേധാവിമാരെയാണ് മുഖ്യമന്ത്രി ഉള്പ്പെടുന്ന പ്രതിനിധികള് കണ്ടു. എന്നാല് കേരളത്തിലെ പ്രതിനിധികളെ കാണാന് തെലങ്കാന സംസ്ഥാനത്തെ വ്യവസായികള്ക്ക് പ്രേരണയായത് ശബരിമല അയ്യപ്പനായിരുന്നു എന്നാണ് വസ്തുത.
വൈഎസ്ആർ കോൺഗ്രസിന്റെ രാജ്യസഭാംഗം അയോധ്യ രാമി റെഡ്ഡിയാണ് നിക്ഷേപക സംഗമത്തിന് നേതൃത്വം നകിയത്. രാമ റെഡ്ഡിയാകട്ടെ തികഞ്ഞ അയ്യപ്പ ഭക്തനും. രാമി റെഡ്ഡി നിരവധി തവണ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. കേരളം പ്രിയപ്പെട്ട ഇടമാണ്. തന്റെ ഇഷ്ട ദേവനായ അയ്യപ്പന്റെ നാടിന് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് നിക്ഷേപ സംഗമത്തിന് പ്രേരിപ്പിച്ചത്’. അയ്യപ്പനും കേരളത്തോടുള്ള ഇഷ്ടവും നിക്ഷേപക സംഗമത്തിന് പ്രേരണയായെന്ന് അയോധ്യ രാമി റെഡ്ഡി മാദ്ധ്യമങ്ങളോട് തുറന്നു പറയുന്നുണ്ട്.
‘35 വർഷമായി മുടങ്ങാതെ മലചവിട്ടുന്നുണ്ട്. കേരളം അങ്ങിനെയാണ് ഇഷ്ടമായത്. കേരളത്തിന് ഒരുപാട് സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തണം. അയ്യപ്പസ്വാമി അതിനൊരു പ്രേരണയായി’ അയോധ്യ രാമി റെഡ്ഡി പറഞ്ഞു.
Comments