ബെയ്ജിംഗ് : ഇന്ത്യയ്‌ക്ക് പിന്നാലെ ഭൂട്ടാനിലും പ്രകോപനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമവുമായി ചൈന. ഇതിന്റെ ഭാഗമായി ചൈന ഭൂട്ടാൻ അതിർത്തിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ 200 ഓളം നിർമ്മിതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അന്തരാഷ്‌ട്ര ന്യൂസ് ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും അതിർത്തിയിലെ ആറ് മേഖലകളിലാണ് ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ട് നില കെട്ടിടങ്ങൾ ഉൾപ്പെടെ നിർമ്മിതികളിൽ ഉൾപ്പെടുന്നു.
2020 മുതലാണ് ഭൂട്ടാൻ അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണ് വാർത്താ ഏജൻസി പുറത്തുവിട്ട സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നിർമ്മാണത്തിനായുള്ള സാമഗ്രഹികൾ കൊണ്ടുവരുന്നതിനും മറ്റുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആയിരുന്നു തുടരക്കത്തിൽ നടന്നത്. പിന്നീട് 2021 ആയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായതായും ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു.
അതേസമയം സംഭവത്തിൽ ഭൂട്ടാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചിട്ടില്ല. എല്ലാം അതിർത്തിയിലെ ജനങ്ങളുടെ വികസനത്തിന് വേണ്ടിയാണെന്നാണ് ചൈനയുടെ വാദം.
Comments