തിരുവനന്തപുരം:ഇടുക്കി എൻജിനിയറിംഗ് കോളജിൽ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ .ധീരജിന്റെ മൃതദേഹം കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് സംസ്കരിച്ചതെന്നും, വീട്ടു വളപ്പിൽ സംസ്കരിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ്, പാർട്ടി വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് സംസ്കരിച്ചതെന്നും സുധാകരൻ പറഞ്ഞു.
ധീരജിന്റെ മരണം പാർട്ടി ആഘോഷമാക്കി മാറ്റുകയായിരുന്നു.
സി.പി.എമ്മിന്റെ രാഷ്‌ട്രീയ കരുക്കളാണ് കുട്ടികൾ,പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോൾ കെ എസ് യു ക്കാരെ സഹായിക്കാനും,സംരക്ഷണം നൽകാനുമാണ് പുറത്ത് നിന്നും ആളുകൾ എത്തിയത്.സംഘർഷത്തിൽ പ്രതികളാക്കപ്പെട്ട അഞ്ച് പേർക്ക് സംഭവവുമായി ബന്ധമില്ല.കുത്തിയത് നിഖിൽ പൈലിയാണെന്നതിന് വ്യക്തതയില്ലെന്നും സുധാകരൻ പറഞ്ഞു. കുത്തിയത് നിഖിൽ പൈലി ആണെന്നാണ് പോലിസ് പറയുന്നത് എന്നാൽ കുത്തുന്നത് കണ്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന എസ് എഫ് ഐ പ്രവർത്തകൻ പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കുത്തിയത് നിഖിൽ പൈലി ആണെന്ന് ബോധ്യം വന്നിട്ടില്ല.കുത്തിയെന്ന് നിഖിൽ പറഞ്ഞിട്ടില്ല.പോലിസ് കണ്ടെത്തട്ടെ. അല്ലാത്തപക്ഷം കൊലപാതകത്തെ അപലപിക്കില്ല. സംഘടനയ്‌ക്ക് വേണ്ടി ജീവിതം മാറ്റിവച്ച പ്രവർത്തകരെ തളളിപ്പറയില്ല.ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആണ് നിഖിൽ 350 മീറ്റർ അകലത്തിൽ അടി കൊണ്ട് വീണത്. കേസിലെ പ്രതികളെ സംരക്ഷിക്കും.സുധാകരൻ വ്യക്തമാക്കി.
സി.പിഎമ്മുകാരെ പ്പോലെ വാഴ വെട്ടി കഴുത്ത് വെട്ടാൻ പരിശീലിപ്പിക്കുന്നവരല്ല കോൺഗ്രസുകാരെന്നും, സി പി.എം ഗുണ്ടകളെയും, ക്രിമിനലുകളെയും വളർത്തുന്നവർ ആണെന്നും സുധാകരൻ പറഞ്ഞു.മക്കളെ കൊന്ന്, അവരുടെ ചോര കൊണ്ട് ചോറ് കുഴച്ച് അമ്മയെക്കൊണ്ട് തീറ്റിച്ച സൈൻബാരി കൂട്ടക്കൊല നടത്തിയ പാരമ്പര്യം ആണ് സി.പി.എമ്മിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ മുഖ്യ മന്ത്രി കൊലപാതകം നടത്തിയ വ്യക്തിയാണെന്നും, വാടിക്കൽ രാമകൃഷ്ണനെ വെട്ടിത്തരച്ചവരാണ് സി.പി.എമ്മുകാർ എന്നും സുധാകരൻ ആരോപിച്ചു.
Comments