കൊച്ചി : നടൻ ദിലീപിന്റെ സഹോദരി ഭർത്താവിന്റെ വീട്ടിലും റെയ്ഡ്. സഹോദരീ ഭർത്താവ് സൂരജിന്റെ കൊച്ചിയിലെ ഫ്ലാറ്റിലാണ് റെയ്ഡ് നടക്കുന്നത്. സുഹൃത്തും സൂര്യ ഹോട്ടൽ ഉടമയുമായ ശരത്തിന്റെ വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെയാണ് സൂരജിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.
അതേസമയം ശരത്തിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. ആറ് മണിക്കൂറാണ് ക്രൈംബ്രാഞ്ച് വീട്ടില് പരിശോധന നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ ശരത് വീട്ടിലില്ലായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസിൽ ശരത്ത് നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വീട്ടിലെ പരിശോധന.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കയ്യിലുള്ള ശബ്ദരേഖ പരിശോധിച്ച ശേഷമാണ് ശരത്തിലേക്ക് അന്വേഷണമെത്തിയത്. ആ ‘വിഐപി’ ശരത്താണോ എന്നുറപ്പിക്കാൻ കൂടുതൽ പരിശോധനകൾ വേണമെന്നും അന്വേഷണ സംഘം അറിയിച്ചു.
Comments