ന്യൂഡൽഹി: രാജ്യത്തെ 15നും 18നും ഇടയിൽ പ്രായമുള്ളവരിൽ പകുതിയിലധികം കൗമാരക്കാരും കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഈ നേfeട്ടം കൈവരിക്കാൻ സഹായിച്ച രാജ്യത്തെ യുവാക്കളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. വാക്സിനേഷനോടുള്ള അവരുടെ താൽപര്യം രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ കേസുകൾ വർദ്ധിക്കുന്നതിനിടെ കഴിഞ്ഞ ജനുവരി മൂന്നിനാണ് രാജ്യത്തെ 15-18 വയസിനിടയിലുള്ള കൗമാരക്കാർക്ക് വാക്സിനേൻ ആരംഭിച്ചത്. ഡിസംബർ അവസാനത്തോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്സിനാണ് ഇതുവരെ കൗമാരക്കാർക്ക് വിതരണം ചെയ്തത്. മാർച്ച് മാസത്തോടെ രാജ്യത്തെ 12-14 വയസിനിടയിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം കൗമാരക്കാർക്ക് കൊവാക്സിൻ തന്നെയാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്ക് നിർദേശിച്ചു. അംഗീകാരമില്ലാത്ത വാക്സിൻ നൽകുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. അതിനാൽ ജാഗ്രത പുലർത്തണമെന്നും കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് അഭ്യർത്ഥിച്ചു.
Comments