സ്റ്റോക്ഹോം ; ഐഎസ് റിക്രൂട്ടറായ ഇമാമിനെ നാടുകടത്തി സ്വീഡൻ . 52 കാരനായ അഹമ്മദ് അഹമ്മദിനെയാണ് ഒരു വർഷത്തെ തടവിനു ശേഷം നാടുകടത്തിയത് . സ്വീഡനിൽ വിവിധ മസ്ജിദുകളിൽ ഇമാമായി അഹമ്മദ് പ്രവർത്തിച്ചിരുന്നു.
ഇതിനൊപ്പം ഐഎസ് ഭീകരവാദികളെ സഹായിക്കുന്നതിലും , ഭീകരസംഘടനയിലേയ്‌ക്ക് ആളുകളെ ചേർക്കുന്നതിലും അഹമ്മദ് പ്രധാന പങ്ക് വഹിച്ചിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റിൽ അഹമ്മദ് പ്രധാന അങ്ക് വഹിക്കുകയാണെന്ന് സംശയം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇറാഖ് വംശജനായ അഹമ്മദ് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് സ്വീഡിഷ് സുരക്ഷാ സൈനികരാണ് ഇയാളെ നാടുകടത്തിയത് .2015ൽ അഹമ്മദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇയാളുടെ ഫോണിൽ നിന്ന് ഐഎസ് ഭീകരരുടെയും ഒസാമ ബിൻ ലാദന്റെയും ചിത്രങ്ങളും, ഐഎസ് ജീവനോടെ കത്തിച്ച ജോർദാൻ പൈലറ്റിന്റെ ചിത്രവും കണ്ടെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ ഇമാം നിഷേധിക്കുകയാണ് ചെയ്തത്.
ഐഎസിൽ ചേർന്ന മിക്ക ആളുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു . അതേസമയം അഹമ്മദിനെ സ്വീകരിക്കാൻ ഇറാഖ് വിസമ്മതിച്ചതിനാൽ ഇയാളെ തുർക്കിയിലേക്കാണ് അയച്ചത്. ഒരു ചെറിയ തുകയും മൊബൈൽ ഫോണും വിമാന ടിക്കറ്റും നൽകുകയും ചെയ്തു.
2019-ൽ സ്വീഡനിൽ തീവ്രവാദം ആരോപിച്ച് നടത്തിയ റെയ്ഡുകളെ തുടർന്ന് സ്‌കൂൾ ചാൻസലർ ഉൾപ്പെടെ അഞ്ച് പ്രമുഖ മുസ്ലീം പുരോഹിതരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വീഡിഷ് സെക്യൂരിറ്റി സർവീസ് മൂന്ന് ഇമാമുകളെയും അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖ സർക്കാർ ധനസഹായമുള്ള ഇസ്ലാമിക് സ്കൂളുകളിലൊന്നിന്റെ തലവനും ഇമാമിന്റെ മക്കളിലൊരാളുമാണ് അറസ്റ്റിലായത് .
അറസ്റ്റിലായവരിൽ സ്കൂൾ ഓഫ് സയൻസിന്റെ മുൻ പ്രിൻസിപ്പൽ അബ്ദുൽ നാസർ എൽ നാദി സ്വമേധയാ സ്വീഡൻ വിട്ടു. തീവ്രവാദികളെ ലക്ഷ്യമിട്ട് സ്വീഡിഷ് സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് നടപടി. അറസ്റ്റിലായവരിൽ പലർക്കും സ്വീഡിഷ് പൗരത്വം നിഷേധിക്കപ്പെട്ടിരുന്നു.
Comments