കൊച്ചി: ആർ.എസ്.എസിനെതിരെ അപകീർത്തികരമായി ലേഖനമെഴുതിയ സംഭവത്തിൽ കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർ.എസ്.എസ്. നിർവ്വചിക്കപ്പെട്ടിട്ടുള്ളതും തിരിച്ചറിയപ്പെടുന്നതുമായ സംഘടനയാണ്. അതിനാൽ സംഘടനയിലെ അംഗങ്ങൾക്കാർക്ക് വേണമെങ്കിലും കേസ് ഫയൽ ചെയ്യാമെന്നും അത് റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു.
ആർ.എസ്.എസ് ഭീകരവാദ സംഘടനയാണെന്നായിരുന്നു ലേഖനത്തിലെ ഉള്ളടക്കം. ജസ്റ്റിസ് സോഫി തോമസിന്റേതാണ് ഉത്തരവ്. എറണാകുളം എ.സി.ജെ.എം കോടതിയുടെ പരിഗണനയിലുള്ള കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ആർ.എസ്.എസിന് വേണ്ടി പി. ഗോപാലൻ കുട്ടി മാസ്റ്ററായിരുന്നു അപകീർത്തി കേസ് ഫയൽ ചെയ്തത്.
Comments